Event Start Date: February 15, 2025 | Event End Date: February 15, 2025 | Event Venue: Zoom Webinar - Live Stream on YouTube |

Watch on YouTube
ബജറ്റിൽ നിന്ന് ബസ് സ്റ്റോപ്പിലേക്ക്: കേരളം ഇനി എങ്ങനെ മുന്നോട്ട്?
പ്രധാന ഉൾക്കാഴ്ചകൾ:
- സ്റ്റേജ് കാരിയേജുകൾക്കുള്ള ചെറിയ തോതിലുള്ള നികുതിയിളവ് ഗതാഗത മേഖലയിൽ പ്രത്യേകമായ ഒരു പുരോഗതി ഉണ്ടാക്കില്ല.
- പുതുക്കിയ ഏകീകൃത നികുതിഘടന കോൺട്രാക്ട് കാരിയേജുകൾക്ക് അനീതിപൂർവ്വമായ ഭാരമേറിക്കുന്നതിലൂടെ അവയുടെ പ്രവർത്തനം കേരളത്തിലെ റോഡുകളിൽ പരിമിതപ്പെടുത്തുന്നു.
- പ്രധാനപ്പെട്ട ഒരു മേഖലയായിട്ടുണ്ടെങ്കിലും ഗതാഗത മേഖലക്ക് കേരള ബജറ്റിൽ മതിയായ പരിഗണന ലഭിക്കുന്നില്ല. ബജറ്റ് വിനിയോഗങ്ങൾ, പദ്ധതികൾ, നയങ്ങൾ എന്നിവ പൊതുജനങ്ങൾക്കും ഗതാഗത ഓപറേറ്റർമാർക്കും ഉചിതമായ ഗുണം നൽകുന്നതിൽ പരാജയപ്പെടുന്നു.
- കേരളത്തിന്റെ ഗതാഗത മേഖലയിൽ പ്രധാന പങ്ക് വഹിക്കുന്ന സ്വകാര്യ ഓപറേറ്റർമാർ അമിതമായ നികുതികളും നിയന്ത്രണങ്ങളും നേരിടുന്നു. കെഎസ്‌ആർടിസി വിദ്യാർത്ഥികൾക്ക് കിഴിവ് നൽകാത്തപ്പോൾപോലും സ്വകാര്യ ബസുകൾ അത് നൽകുന്നു. എന്നിരുന്നാലും, സ്വകാര്യ ഓപറേറ്റർമാർക്ക് മതിയായ നയപരിപാലനം ലഭിക്കുന്നില്ല.
- ഉയർന്ന നികുതികളും കടുത്ത നിയമങ്ങളും ഗതാഗത മാർക്കറ്റിലെ പ്രധാന പങ്കാളികളായ സ്വകാര്യ ബസുകളെ പരിഗണിക്കാത്തതും കാരണം, കഴിഞ്ഞ കുറച്ച് വർഷങ്ങളിലായി ബസുകളുടെ എണ്ണം ഗണ്യമായി കുറയുകയും ചെയ്തിരിക്കുന്നു.
- ഗതാഗത മേഖലയെ ശക്തിപ്പെടുത്തുന്നതിനായി കാര്യക്ഷമവും നീതിപൂർവ്വവുമായ നയപരിപാടികൾ നടപ്പാക്കുകയും വരവ് ചിലവ് സമീകൃതമായി വിനിയോഗിക്കുകയും ചെയ്യേണ്ടതിന്റെ അത്യാവശ്യമുണ്ട്.
പാനലിസ്റ്റ്

ടി ഗോപിനാഥൻ
ഓൾ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷന്റെ ജനറൽ സെക്രട്ടറി

വി കൃഷ്ണൻ
കേരള കോൺട്രാക്ട് ക്യാരിയേജ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്റെ പാട്രണും ,മുൻ ജനറൽ സെക്രട്ടറിയും

ആന്റണി ബി ജെ
ക്ലീൻ സ്മാർട്ട് ബസ് ലിമിറ്റഡിന്റെ (KSBL) മാനേജിങ് ഡയറക്ടർ, & മുൻ സീനിയർ ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ, മോട്ടോർ വാഹന വകുപ്പ് (MVD), കേരളം
മോഡറേറ്റർ

ഡി ധനുരാജ്
സിപിപിആർന്റെ (CPPR) ചെയർമാനും സ്ഥാപകനും
ഹോസ്റ്റ്

മിസ്റ്റി എൽസാ മാത്യു
സിപിപിആർന്റെ (CPPR) പ്രൊജക്റ്റ് അസിസ്റ്റന്റ് (അർബൻ മൊബൈലിറ്റി)
Watch on YouTube